തമസ്സിൽ നിന്നും...
അന്ധതയിൽ നിന്നും ത്രാണനം ചെയ്ത അടുക്കുതെറ്റിയ അക്ഷരങ്ങളാണ്, പാട്ടവിളക്കിൻ വെട്ടത്തിലന്നെല്ലാം പതിരു വേറിട്ട വാക്കിനെപ്പുല്കിയും, മീനച്ചൂടിലെ നിലാവു പൊള്ളുമ്പോൾ മിന്നുംമിനുങ്ങിന്റെ വഴിയെ നടന്നും, വായനകളല്ലോ വെളിച്ചത്തിരുത്തി ചിരിപ്പിച്ചു, യാതനകളോ ഇരുട്ടത്തിരുത്തി കരയിച്ചു. വെളിച്ചത്തിരുന്നു വായിക്കുക ജീവിതം വരികൾ കരിപിടിച്ചതെങ്കിലും. --സുഭാഷ് പൊതാശ്ശേരി--