തമസ്സിൽ നിന്നും...
അന്ധതയിൽ നിന്നും ത്രാണനം ചെയ്ത
അടുക്കുതെറ്റിയ അക്ഷരങ്ങളാണ്,
പാട്ടവിളക്കിൻ വെട്ടത്തിലന്നെല്ലാം
പതിരു വേറിട്ട വാക്കിനെപ്പുല്കിയും,
മീനച്ചൂടിലെ നിലാവു പൊള്ളുമ്പോൾ
മിന്നുംമിനുങ്ങിന്റെ വഴിയെ നടന്നും,
വായനകളല്ലോ വെളിച്ചത്തിരുത്തി ചിരിപ്പിച്ചു,
യാതനകളോ ഇരുട്ടത്തിരുത്തി കരയിച്ചു.
വെളിച്ചത്തിരുന്നു വായിക്കുക ജീവിതം
വരികൾ കരിപിടിച്ചതെങ്കിലും.
--സുഭാഷ് പൊതാശ്ശേരി--
Comments
Post a Comment