തമസ്സിൽ നിന്നും...


അന്ധതയിൽ നിന്നും ത്രാണനം ചെയ്ത

അടുക്കുതെറ്റിയ അക്ഷരങ്ങളാണ്,

പാട്ടവിളക്കിൻ വെട്ടത്തിലന്നെല്ലാം

പതിരു വേറിട്ട വാക്കിനെപ്പുല്കിയും,

മീനച്ചൂടിലെ നിലാവു പൊള്ളുമ്പോൾ

മിന്നുംമിനുങ്ങിന്റെ വഴിയെ നടന്നും,

വായനകളല്ലോ വെളിച്ചത്തിരുത്തി ചിരിപ്പിച്ചു,

യാതനകളോ ഇരുട്ടത്തിരുത്തി കരയിച്ചു.

വെളിച്ചത്തിരുന്നു വായിക്കുക ജീവിതം

വരികൾ കരിപിടിച്ചതെങ്കിലും.

--സുഭാഷ് പൊതാശ്ശേരി--


Comments

Popular posts from this blog

പാതിയ്ക്കപ്പുറം

കാവ്യാർച്ചന