പാതിയ്ക്കപ്പുറം
പാതി കുറിച്ചിട്ട വരികൾ ഉമ്മറത്തു വന്ന് കൊഞ്ഞനം കുത്തുന്നു, ഇറങ്ങി കൂടെ വരാൻ യാചിച്ചു പരിഹസിക്കുന്നു വേലിപ്പുറത്തെ പൂചൂടാതെ നിന്ന ചെമ്പരത്തി- ത്തയ്യിന്നുമേളിലൂടെ തലനീട്ടി വിളിക്കുന്നു, തെല്ലുനേരം ചെവിയോർക്കുന്നു, കാലനക്കമില്ലെന്നറിയുന്നു. കാത്തു നിന്ന് മുഷിഞ്ഞ ശേഷിച്ച കവിതയും പിന്തിരിഞ്ഞു നടന്നു. നടന്ന് നടന്ന് നടവഴിക്കറ്റത്തെമ്പാടും നിഴലുകൾക്കൊപ്പം അലിഞ്ഞലിഞ്ഞില്ലാതെയായി. --സുഭാഷ് പൊതാശ്ശേരി--